2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

ബലിയിലേക്കുള്ള വഴിയില്‍


രിവരിയായ്
നിരനിരയായ്
പോകുകയായ് ബലിമൃഗങ്ങള്‍
ചാട്ടവാറുകള്‍ പുളയുന്നു
ചാട്ടുളിപോല്‍ പായുന്നു
കിനിയുന്നോ നിണമായി
നിന്‍ വേദന ബലിമൃഗമേ
നിന്‍ കരളിന്‍ കദനജലം
കാണുവാനായാരുണ്ട് ?
ബലിമൃഗമേ...ബലിമൃഗമേ..
മാപ്പുണ്ടോ ബലിമൃഗമേ..
പാടത്തും വഴികളിലും
വണ്ടികളും നുകവുമായി
ജീവിതമായ് നീയുരുകി
ഒടുവിലിതാ മരണമണി
ഇന്നു രാത്രി കാളരാത്രി
വേദനയായ്ത്തീര്‍ന്ന രാത്രി
ഇന്നിരുട്ടി വെളുക്കുമ്പോള്‍
നീ കാണും അറവുശാല
രക്തമണം നീയറിയും
നിന്‍ കണ്ണില്‍ ഭയം നിറയും
പിറകിലേറ്റ അടിയുമായി
പ്രാണനുമായ് നീയോടും
ചോകയൊഴുകും തറയിലയ്യോ
കാല്‍വഴുതി നീ വീഴും
പാഞ്ഞടക്കും കൂടംപോല്‍
മരണമാകും നിന്‍ കാലന്‍
നിന്‍ നെറുകയിലടിവീഴും
കണ്ണുകുട്ടി നീ പിടയും
നിന്‍ കഴുത്തിലാഴുന്നു
ക്രൂരതന്‍ വാള്‍ത്തലകള്‍
കഴുത്തറ്റു നീ പിടയും
നിന്‍ ചോര വാര്‍ന്നൊഴുകും
നിന്‍ കാലില്‍ കെട്ടിയാട്ടും
തൊലി കീറും മാനവന്മാര്‍
നിന്‍ മാംസം മുറിക്കുമ്പോള്‍
വില പേശിയവര്‍വില്‍ക്കും
നിന്‍ മാംസം കൊണ്ടത്രേ
നാളെയവര്‍ക്കത്താഴം
ബലിമൃഗമേ....ബലിമൃഗമേ
മെഴുതിരിയാം ബലിമൃഗമേ
ബലിമൃഗമേ....ബലിമൃഗമേ
നീ ത്യാഗി ബലിമൃഗമേ

1 അഭിപ്രായം: