2010, ജനുവരി 23, ശനിയാഴ്‌ച

പുതുവര്‍ഷക്കിനാവു്



പുതുവത്സരത്തിലെ പുലരി
പത്രത്താളുകള്‍ വിളറിവെളുത്തു കിടന്നു.
തിളങ്ങാത്ത മഞ്ഞുതുള്ളികള്‍
തെളിയാത്ത വെയില്‍ കാത്തു കിടന്നു.
മനസ്സു് ശൂന്യമായിരുന്നു
ഇതളുകള്‍ നഷ്ടപ്പെട്ട പൂവുകള്‍
ഇലകള്‍ നഷ്ടപ്പെട്ട മരങ്ങള്‍
ഈണം നഷ്ടപ്പെട്ട പാട്ടുകള്‍
ഇന്നലകളെ നഷ്ടപ്പെട്ട ഇന്നുകള്‍
ഹൃദയം നിശ്ചലമായിരുന്നു
അലയിളകാത്ത കടല്‍പ്പോലെ
മേഘങ്ങളില്ലാത്ത ആകാശം പോല
ശബ്ദങ്ങളില്ലാത്ത സംഗീതം പോലെ
നിശ്ശബ്ദം.....നിസ്സഹായം
പെട്ടെന്നു് കോളിങ്ങ്ബല്‍ മുഴങ്ങി
ഒരു റോസാപ്പൂവുമായി ഒരു കുഞ്ഞ്
ഹാപ്പീ ന്യൂഇയര്‍ അങ്കിള്‍.........
ഒരു വസന്തം റോസാപ്പുവുമായി കടന്നു വരുന്നു
.