കണ്ടു ഞാൻ നിന്നെ ചുമർച്ചിത്രഭംഗിയിൽ
കണ്ണാ നിൻ വർണ്ണവിലസിത ഭാവങ്ങൾ
കേട്ടില്ല നിൻ പുല്ലാങ്കുഴൽ നാദസ്വരാമൃതം
മുഴങ്ങുന്ന മണിയിലൊളിക്കുന്നുവോ സ്വരം
ഗൂരുവായൂരമ്പലമതിലിൽ കിടക്കുമ്പോൾ
തേടുന്നതെന്തു നീ നാദമോ വർണ്ണമോ
( കടപ്പാട് -ഗുരുവായൂരിലെ ചുമർച്ചിത്രങ്ങൾ)
കണ്ണാ നിൻ വർണ്ണവിലസിത ഭാവങ്ങൾ
കേട്ടില്ല നിൻ പുല്ലാങ്കുഴൽ നാദസ്വരാമൃതം
മുഴങ്ങുന്ന മണിയിലൊളിക്കുന്നുവോ സ്വരം
ഗൂരുവായൂരമ്പലമതിലിൽ കിടക്കുമ്പോൾ
തേടുന്നതെന്തു നീ നാദമോ വർണ്ണമോ
( കടപ്പാട് -ഗുരുവായൂരിലെ ചുമർച്ചിത്രങ്ങൾ)
തലകുമ്പിട്ട്
മൌനിയായി
ഇരിക്കയാണവൻ
നഷ്ടജാതകം തേടി
വന്നതാണവനെൻ മുന്നിൽ
ആരോ പറഞ്ഞുവിട്ട
ദൂതനെപ്പോലെ
ഭാവിയറിയാൻ
കാത്തിരിക്കയാണവൻ
പന്ത്രണ്ട് കളങ്ങളിൽ
ഒമ്പതു ഗ്രഹങ്ങളിൽ
നിറയുമോ ഒരു ജന്മത്തിൻ
ജീവിത സമസ്യകൾ
ജനിച്ചതു ഗ്രാമത്തിൽ
പഠിച്ചതു നഗരത്തിൽ
കമ്മവഴികൾ വിദേശത്ത്
നന്മവഴികൾ സ്വദേശത്തും
മിത്രങ്ങൾ കുബുദ്ധികൾ
വിശ്വാസവഞ്ചന കാട്ടി
കരാഗ്രഹവാസം നേടി
തിരച്ചെത്തി ഹതാശനായ്
പണമില്ല പദവിയും
പരാവാരങ്ങളില്ല
സ്നേഹിക്കാൻ
പിണങ്ങുവാൻ
ഹൃദയ ബന്ധങ്ങളില്ല
രോഗങ്ങളുടെ പെരുമഴ
തോരാത്ത മഹാമാരി
വീണുപോയ് വിഷണ്ണനായ്
ആതുരാലയ ശയ്യയിൽ
മരണം മണക്കുന്നു
അസ്തമയമടുക്കുന്നു
എന്തു ചൊല്ലൂവാനീ
പരാജിതൻെറ ഭാവികൾ